Sunday, December 31, 2006

പുതുവത്സരാശംസകള്‍

Happy Newyear
വേദനിപ്പിക്കുന്ന, നൊമ്പരപ്പെടുത്തുന്ന, പല ഓര്‍മ്മകള്‍ക്കും താത്ക്കാലികമായെങ്കിലും വിട നല്കിക്കൊണ്ട് പുതിയ പുലരിയെ വരവേല്‍ക്കാനായെങ്കില്‍............

എന്‍റെ ബ്ലോഗ്ഗിലെത്തുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍..........

Monday, December 25, 2006

സഹയാത്രികന്‍

രാവിലെ ഉറക്കമുണര്‍ന്ന ഞാന്‍ പതിവുപോലെ സഹയാത്രികനെ തിരയാന്‍ മിനക്കെട്ടില്ല. കിടക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്നെങ്കിലും പ്രതി സ്ഥിരം ഉറക്കറയായ, കട്ടിലിനടിയില്‍ തന്നെ ഊണ്ടാവുന്നെനിക്ക് ഏതാണ്ടൊരുറപ്പുണ്ടായിരുന്നു. ബുദ്ധിമുട്ടാതെ തന്നെ അവനെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ തെല്ലൊരു കൃതാര്‍ത്തഥയോടെ ചുണ്ടിലൊരു പുഞ്ചിരിയുമായി രാത്രി ഉറക്കത്തിന് ഭംഗം വരുത്താന്‍ ആരെല്ലാം ശ്രമിച്ചിട്ടുണ്ടെന്നറിയാനുള്ള ജിത്ഞ്യാസയോടെ, പതിവു കര്‍ത്തവ്യമായ നഷ്ടപ്പെട്ട വിളികളുടെ പട്ടിക തിരയാന്‍ ആരംഭിച്ചു. പതിവിനു വിപരീതമായി ഒരാള്‍ പലതവണ എന്നെ വിളിക്കാന്‍ ശ്രമിച്ചിരിക്കുന്നു.

തെല്ലൊരമ്പരപ്പോടെ, ഉടനെ ആ നമ്പറില്‍ ഞാന്‍ തിരിച്ചു വിളിച്ചു. 'ഹലോ' 'സുപ്രഭാതം' 'ഹാപ്പി ക്രിസ്തുമസ്സ്' തുടങ്ങിയ വാക്കുകള്‍ നൂറുമീറ്റര്‍ ഓടാന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന, കിഡ്ഡീസ് കിടാങ്ങളെ പോലെ, അക്ഷമരായി നാവിന്‍റെ തുമ്പില്‍ ഞെളിപിരി കൊണ്ടു. ട്രിഗ്ഗറില്‍ വിരലമര്‍ത്താന്‍ കാത്തു നിന്ന എന്‍റെ ചെവിയില്‍ വന്നു പതിച്ച വാക്കുകള്‍ എന്നെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കുന്നതായിരുന്നു.


"താങ്കളുടെ എകൌണ്ടില്‍ ലഭ്യമായ തുക വളരെ കുറവാണ്, ദയവായി..." ബാക്കി കേള്‍ക്കാന്‍ എനിക്കായില്ല, മൊബൈല്‍ കണ്ടുപിടിച്ചവന് നല്ലത് വരട്ടെ എന്നു പ്രാര്‍ത്ഥിക്കാന്‍ പോലും നില്‍ക്കാതെ ബ്രഷും പേസ്റ്റുമെടുത്ത് ഞാന്‍ ബാത്ത് റൂമിലേക്ക് നടന്നു.

Thursday, December 21, 2006

എനിക്ക് പറയാനുള്ളത്

"ഞാന്‍ എന്തിനു ബ്ലോഗുന്നു?" എന്ന ഇഞ്ചിപെണ്ണിന്‍റെ പോസ്റ്റ് കണ്ടപ്പോള്‍ എനിക്ക് പറയാനുള്ളതും പറയണം എന്നു തോന്നുന്നു. ഞാന്‍ ഈവര്‍ഷം ജൂലായിലാണ് മലയളത്തില്‍ ബ്ലോഗ്ഗാന്‍ തുടങ്ങിയത്. ഒന്നര വര്‍ഷമായി പ്രവാസിയായി ജീവിതം ഉന്തിയും തള്ളിയുമൊക്കെ നീക്കിക്കൊണ്ടിരുന്ന സമയത്താണ് എന്‍റെ ഒരു ഓര്‍കുട്ട് സുഹൃത്ത് മലയാളത്തില്‍ എഴുതന്നിതിനെപറ്റിയും എഴുതുന്നവരുടെ കൂട്ടായ്മയെ പറ്റിയുമൊക്കെ പറഞ്ഞുതന്നത്. അന്നുതന്നെ മലയാളത്തില്‍ വല്ലതുമൊക്കെ എഴുതി തുടങ്ങുകയും ചെയ്തു.. നാട്ടില്‍ ലീവിലായിരുന്നപ്പോളും പറ്റാവുന്ന സമയത്തൊക്കെ ബ്ലോഗ്ഗുകള്‍ വായിക്കുകയും എന്തെങ്കിലുമൊക്കെ എഴുതിയിടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇവിടെയെത്തി ഏകദേശം 3-4 മാസം കഴിഞ്ഞാണ് റിയാദില്‍ ഒരു കമ്പനിയില്‍ ജോലി തരപ്പെടുന്നത്. അതുവരെ റിയാദില്‍ നിന്ന് ആയിരത്തില്‍ പരം കിലോമീറ്ററുകള്‍ക്കപുറത്ത് നജ്റാന്‍ എന്ന ഒരു ചെറിയ സ്ഥലത്തായിരുന്നു, ഗ്രാമം എന്നു വേണമെങ്കില്‍ പറയാം; റിയാദുമായി താരതമ്യം ചെയ്യുമ്പോള്‍. അവിടെ ബന്ധുക്കളോടൊത്തായിരുന്നു, കുട്ടികളോടൊത്ത് ഒഴിവ് സമയം ചിലവിട്ടിരുന്നപ്പോള്‍ നാട്ടില്‍ നിന്നും വിട്ടുനില്‍ക്കുന്ന വിഷമം അറിഞ്ഞിരുന്നില്ല. പഠിക്കുന്ന കാലത്ത് പോലും ഒരാഴ്ചയില്‍ കൂടുതല്‍ വീടു വിട്ടു നിന്നിട്ടില്ലായിരുന്നു. പോളിടെക്നിക്കില്‍ ആദ്യ വര്‍ഷം ഞാന്‍ പാലക്കാട് ആയിരുന്നു പഠിച്ചത്. അപേക്ഷകള്‍ പൂരിപ്പിക്കാന്‍ എനിക്കറിയാന്‍പാടില്ലായിരുന്നതിനാലും പൂരിപ്പിച്ചു തന്ന അമ്മാവന്‍റെ ആദ്യ ചോയ്സ് 'നോഡല്‍' (എന്താണാവോ ആവാക്കിന്‍റെ അര്‍ത്ഥം അന്നും ഇന്നും വലിയ പിടി ഇല്ല, പിന്നെ ഏകദേശം ഒരര്‍ത്ഥമങ്ങ് മനസ്സില്‍ കരുതീട്ടുണ്ട് അറിയാത്തവരൊക്കെ അങ്ങനെ ഒരു അര്‍ത്ഥമങ്ങ് മനസ്സിക്കണ്ടോളൂ, നിക്ക് പരാതി ഇല്ലാ.) പോളി നല്കണമെന്ന ആഹ്വാനത്തെ എതിര്‍ക്കാനുള്ള ധൈര്യക്കുറവും, പിന്നെ പറഞ്ഞിട്ടും പ്രയോജനമൊന്നുമില്ല എന്ന തിരിച്ചറിവും എന്നെ തൊട്ടടുത്തുള്ള (വെറും ഇരുപത് കിലോമീറ്റര്‍) പോളിയില്‍ സീറ്റ് കിട്ടാനുള്ളതിലും അധികവും മാര്‍ക്കുണ്ടായിരുന്നിട്ടും, അറുപത് കിലോമീറ്ററോളം അകലെയുള്ള പോളിയിലെത്തിച്ചു. (അമ്മാവനെ കുറ്റം പറഞ്ഞതല്ല കെട്ടോ, എന്തു സഹായം ചെയ്യാനും കൂടെ ഉള്ള ഒരമ്മാവനാണെ..) അഡ്മിഷനോടൊപ്പം, കോളേജ് (പോളിടെക്നിക്കുകളൊക്കെ പോളിടെക്നിക്ക് കോളേജ് ആക്കിയത് എല്ലാരും അറിഞ്ഞിരിക്കുമല്ലോ അല്ലെ? എന്നിട്ടെന്ത് ഉപകാരമുണ്ടായി എന്ന് ഞാനടക്കമുള്ള കുറേ പേര്‍ക്കെങ്കിലും മനസ്സിലായിട്ടുണ്ടാവില്ല, ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കനുള്ള സ്വാതന്ത്ര്യം പോലും വീണുകിട്ടിയില്ല.)ഹോസ്റ്റലില്‍ ഒരു സീറ്റും തരപ്പെടുത്തി തന്നു. എല്ലാ ആഴ്ചയും വെള്ളിയാഴ്ച ഉള്ളത് കൊണ്ട് കൃത്യമായി ഞാന്‍ വീട്ടിലെത്തി. ഒന്നരമാസം തികച്ചു ഞാന്‍ അവിടെ നിന്നില്ല എന്നാണ് പറഞ്ഞു വന്നത്. റാഗിംഗ് പേടിച്ചാണ് ഹോസ്റ്റല്‍ വിട്ടതെന്ന് നാട്ടുകാരും വീട്ടുകാരും പറയുന്നുണ്ടെങ്കിലും,(അത് നിങ്ങളാരും കാര്യമായെടുക്കണ്ടാന്ന്, അസൂയക്കാര് അങ്ങനെപലതും പറയും, അല്ലെ?) എനിക്കെന്‍റെ ഉമ്മയെ പിരിഞ്ഞിരിക്കാന്‍ വയ്യെന്നതായിരുന്നു സത്യം. എന്നും നടക്കുന്ന കാര്യങ്ങളില്‍ സിനിമക്ക് പോയതും പിന്നെ സെന്‍സര്‍ ചെയ്യേണ്ട അല്ലറ ചില്ലറ വിക്രിയകളൊഴിച്ചാല്‍ (പുകച്ചുരുളുകളുടെ ലോകത്ത് ആയിടക്കായിരുന്നു ചെന്നു പെട്ടത്, ഇപ്പൊ അതൊന്നും ഇല്ലാട്ടോ, ആരേലും തെറ്റിദ്ധരിച്ചാലോ?) ഒരു വിധം എല്ലാം ഞാന്‍ എന്‍റെ ഉമ്മയോടോ അല്ലെങ്കില്‍ ചേച്ചിമാരോടൊ പങ്കുവെയ്ക്കുമായിരുന്നു. (അല്ലാതെ എനിക്ക് ഉറക്കം വരണ്ടെ ഞാന്‍ എന്തു ചെയ്യാനാ??) പഠിത്തം കഴിഞ്ഞ് ജോലിയൊന്നും തരപ്പെടാതിരുന്നതും, ജോലി അന്യേഷിക്കാന്‍ തീരെ മടിയില്ലാതിരുന്നതിനാലും, നാട്ടില്‍ നിന്നിട്ട് പ്രത്യേകിച്ച് ഒരു കാര്യവും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മനസ്സിലായതിനാലും, പിന്നെ വീട്ടുകാരെങ്കിലും രക്ഷപ്പെട്ടോട്ടെ, എന്ന എന്‍റെ മനസ്തിഥിയും, വിസയെടുത്ത് എന്നെ ഇവിടെയെത്തിക്കാന്‍ എന്‍റെ ബഡാ അമ്മാവന്‍ കാണിച്ച സന്‍മനസ്സും കാരണം, നാട്ടില്‍ വീടുവിട്ടു നില്‍ക്കേണ്ട അവസ്ഥ ഉണ്ടായില്ല. അങ്ങനെയുള്ള ഞാന്‍ റിയാദെന്ന നഗരത്തില്‍ എത്തിയപ്പോള്‍ യാന്ത്രികമായി പണിയെടുക്കാന്‍ മാത്രം ശീലിച്ച കുറേ പേരുടെ ഇടയിലാണ് ചെന്നു പെട്ടത്, എന്‍റെ വിചാരങ്ങളും വികാരങ്ങളുമായി ഒരു തരത്തിലും പൊരുത്തപെട്ടു പോകാത്ത ഒരു പറ്റം ആളുകള്‍. സാഹചര്യത്തിനനുസരിച്ച് കാലം അവരെ മാറ്റിയതായിരിക്കാം; പക്ഷേ, എന്‍റെ മനസ്സ് അതൊന്നും ഉള്‍ക്കൊള്ളാന്‍ തയ്യാറല്ലായിരുന്നു. മലയാളം സംസാരിക്കാന്‍ പോയിട്ട് ഉള്ളുതുറന്നൊന്ന് സംസാരിക്കാന്‍ ഒരു ശ്രോതാവില്ലാതെ ബുദ്ധിമുട്ടിയിരിക്കുമ്പോഴാണ് യാഹുദൂദന്‍ തുണക്കെത്തിയത്, കമ്പനിയില്‍ കുറെ ബു.ജി കള്‍ ഉണ്ടായിരുന്നത് കൊണ്ട് യാഹുദൂദന്‍റെ 'പപ്ലിക് ചാറ്റ്' പ്രവര്‍ത്തിക്കില്ലായിരുന്നു. പിന്നെ പ്രൊഫൈലുകള്‍ തിരഞ്ഞ് സുഹൃത്തുകളെ കണ്ടെത്താനുള്ള ശ്രമമായി, വര്‍ഷം ഒന്നങ്ങനെ കടന്നു പോയെങ്കിലും പേരെടുത്ത് പറയാന്‍ തക്ക ഒരു സുഹൃത്തിനെ സമ്മാനിക്കാന്‍ പോലും യാഹുവിനായില്ല. അങ്ങനെ ഇരിക്കുമ്പോള്‍ പണ്ടെന്നൊ പയറ്റി തെളിയാതെ പോയ ഓര്‍ക്കുട് വീരനിലൂടെ എന്‍റെ ഒരു സഹപാഠി എന്നെ കണ്ടെത്തിയത്.. പിന്നെ ഓര്‍ക്കുട്ടായി സഹയാത്രികന്‍, അതിനിടെ ഓര്‍ക്കുട്ടിനെ സൌദിയില്‍ വിലക്കി. പോം വഴികള്‍ പലതുള്ളത് കൊണ്ട് വിലക്കൊരു തടസ്സമായില്ല. പിന്നീടാണ് ബ്ലോഗ്ഗുകളുടെ ലോകത്തെത്തിയത്, ഇവിടെ പറയത്തക്ക പരിചയങ്ങള്‍ എനിക്കില്ലെങ്കിലും ഞാനും നിങ്ങളിലൊരുവാനായി, ഞാന്‍ പറയുന്നത് കേള്‍ക്കാനും ആരൊക്കെയോ ഉണ്ടെന്നൊരു തോന്നല്‍ എന്‍റെ ഒരു പോസ്റ്റിലും കമ്മന്‍റ് പത്തിനു മുകളിലെത്തിയിട്ടില്ല, എങ്കിലും അതിലെ ഓരോ പോസ്റ്റും പത്തില്‍ കുറയാതെ ആളുകള്‍ വായിക്കുന്നുണ്ട് എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. പിന്‍മൊഴികളിലൂടെയും അല്ലാതെയും കുറച്ചുപേരുടെയെങ്കിലും ബ്ലോഗ്ഗില്‍ ഞാനുമെത്തുന്നു. പിന്നെ അധികവും റൂമിലെത്തി വലയുടെ പരിധിക്ക് പുറത്തിരുന്നാണ് പലപ്പോഴും വായിക്കാറ് അതു കൊണ്ട് അധികമൊന്നും ഞാന്‍ കമ്മന്‍റാറില്ല. പിന്നെ സമയക്കൂടുതലും അധികസമയവും അലസമായി ഇരിക്കാന്‍ ഇഷ്ടപ്പെടുന്നതു കൊണ്ടും ഞാന്‍ വായിച്ചെത്തുമ്പോഴേക്കും ഒരുപാട് വൈകിയിട്ടുണ്ടാവും. ഇപ്പോ വീണ്ടും റിയാദിനു പുറത്ത് അറിയാവുന്നവരായി ആരുമില്ലാത്ത മറ്റൊരു ഗ്രാമ പ്രദേശത്ത്. പക്ഷേ, പണ്ടത്തെ അത്രയും ഒറ്റപ്പെടലില്ല. രാവിലെ വിളിച്ചുണര്‍ത്തി സുപ്രഭാതം പറയാനും പരിഭവപ്പെടാനും ഒക്കെ ഇപ്പൊ ഒരാളുണ്ട്. മണിക്കൂറുകള്‍ക്കപ്പുറത്തുനിന്ന്, പറ്റാവുന്ന ദിവസങ്ങളിലെല്ലാം രാവിലെ എന്നെത്തേടി ആ പ്രഭാത വന്ദനമെത്തും (ഞാന്‍ കല്യാണമൊന്നും കഴിച്ചിട്ടില്ലാട്ടോ.. അതിനുള്ള പ്രായൊന്നും ആയിട്ടില്ലാന്ന്). ഒറ്റയ്ക്കല്ലാന്ന് തോന്നല്‍, അതു വലിയൊരാശ്വാസ്മായ്.. പിരിയാന്‍ വയ്യാത്ത സുഹൃത്ത് ബന്ധങ്ങള്‍ ഇവിടെ നിന്നും കിട്ടും തീര്‍ച്ച. പിന്നെ ഇഞ്ചിപ്പെണ്ണ് പറഞ്ഞപോലെ ഒരേ ഫ്രീക്വന്‍സിയിലുള്ളവരുമായി സംസാരിക്കുമ്പോള്‍ കിട്ടുന്ന ആ ഊര്‍ജ്ജം അതിനു നല്കാന്‍ കഴിയുന്ന ഉണര്‍വ്വ് മാത്രം മതി ബൂലോകത്തെ വ്യത്യസ്തമാക്കാന്‍. എന്‍റെ ബ്ലോഗ്ഗിലുള്ള പോസ്റ്റുകളെല്ലാം എന്‍റെ ജല്പനങ്ങള്‍ മാത്രമാണ്, എന്‍റെ നഷ്ടപ്പെടലുകള്‍.. വല്ലാതെ വേദനിക്കുമ്പോള്‍ അതു പങ്കുവയ്ക്കാന്‍ ഒരിടം. തിരിച്ച് കാര്യമായൊന്നും പ്രതീക്ഷിക്കാതെ തന്നെ, എഴുതി പോസ്റ്റ് ചെയ്ത്, അതു കാണുമ്പോളും അതിനുള്ള അഭിപ്രായങ്ങളും അല്ലെങ്കില്‍ മൌനമായി അതുവായിച്ച് ദീര്‍ഘനിശ്വാസം വിടുന്ന വായനക്കാരനെ തിരിച്ചറിയുമ്പോള്‍, മനസ്സിന് കിട്ടുന്ന ഒരു തൃപ്തി... അതു പോരെ നമ്മെ മുന്നോട്ട് നയിക്കാന്‍, കഴിയുന്നിടത്തോളം കാലം ബ്ലോഗ്ഗറായോ അതിനു കഴിഞ്ഞില്ലെങ്കില്‍ ഒരു ശ്രോതാവായോ നിലനില്ക്കുക, അതിനാവുമായിരിക്കും.

Friday, December 15, 2006

ഇനി എന്ത്?

പ്രിന്‍സിയുടെ ജീവിതത്തിലെ സങ്കീര്‍ണ്ണവും നിര്‍ണ്ണായകവുമായ നിമിഷങ്ങളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്, ഒരു പക്ഷേ കളിവിടിന്‍റെ ചരമഗീതം എഴുതാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു....... പ്രിന്‍സിയുടേയും.......

പുനര്‍ ജനി

ഇന്നലെയായിരുന്നു പെസഹാവ്യാഴം
ക്രൂശ്ശിക്കപ്പെടേണ്ടവന്‍ കുരിശിലേറ്റപ്പെട്ടു.
പക്ഷേ, മരണം പോലും അവനന്യമായിരുന്നു.
ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ മൂന്നു നാള്‍
അവന് വേണ്ടി വന്നില്ല; നിമിഷങ്ങളില്
‍അന്ധനായിരുന്നു അവന്
‍ബധിരനും മൂകനും പിന്നെ, ഷണ്ടനും
ഉള്‍ക്കാഴ്ചയു മുണ്ടായിരുന്നില്ല

സ്നേഹിക്കാന്‍ അവന്‍ പഠിച്ചില്ല
പക്ഷേ വെറുക്കാന്‍ അവനാവില്ലായിരുന്നു
ആര്‍ക്ക് വേണ്ടിയും അവനൊന്നും ചെയ്തില്ല..
ഇന്നലെകളിലായിരുന്നു അവന്‍റെ ജീവിതം
നാളെയുടെ വാനമ്പാടികള്‍ അവനെ നോക്കി
മന്ദഹസിച്ചു; ഉള്ളില്‍ പരിഹസിച്ച്
കണ്ണുകളില്‍ അനുരാഗമൊളിപ്പിച്ച്
വാക്കുകളില്‍ പ്രണയമാധുര്യവും


മരണത്തിന് അവന്‍ വശ്യമല്ലായിരുന്നു.
ജീവിതമവനും. ഇന്നലകള്‍ക്കന്ത്യമുണ്ടായി.
ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദവും
മൂഢമാം മൌനവും അവനായിരിന്നു.

ബാക്കിയായ ജീവിതവും ചതഞ്ഞമനസ്സും
മുതല്‍ക്കൂട്ടായി അവനിലവശേഷിച്ചു,
പരിഭവങ്ങളില്ലാതെ പരാതിയില്ലാതെ
ദിവാസ്വപ്നങ്ങളില്ലാതെ, അഭിലാഷങ്ങളില്ലാതെ
കര്‍ത്തവ്യനിരതനായ്‍; പ്രേതമാവാഹിച്ച്
ചണ്ടാലനായ് ബാക്കി വന്ന ജീവിതം
പുതുമഴക്കായ് കാതോര്‍ക്കാതെ
ഇരുളുവീഴാന്‍ കാത്തുനിന്നു.

പിന്‍ഗാമി

രമണാ നീയാണു ശരി തെറ്റുകളുടെ ഈ ലോകത്ത്
ശരിയായി നീ മാത്രം നിനക്കെന്തേ തെറ്റു പറ്റിയില്ല?
പ്രാണനു വേണ്ടി നിനക്ക് കേഴാമായിരുന്നില്ലേ?

ചന്ദ്രിക നീ എന്നും സ്വാര്‍ത്ഥയായിരുന്നു
നിന്നെ പറ്റി മാത്രം ചിന്തിച്ചു
നിന്‍റെ പ്രത്യയശാസ്ത്രങ്ങള്‍ നിനക്ക് തുണയേകി

എന്‍റെ പൂര്‍വികനാണു രമണാ നീ; അല്ല ഞങ്ങളുടെ..
അസൂയ തോന്നുന്നു എനിക്ക് നിന്നോട്
ദാനം കിട്ടുമായിരുന്ന ജീവിതത്തിന്
നീ കാത്തുനിന്നില്ല, ആര്‍ക്കും വേണ്ടി

പക്ഷേ, രമണാ ഒന്നോര്‍ക്കുക
ഒറ്റയാനായിരുന്നു, നീ
നിന്‍റെ പിന്‍ഗാമികളില്‍ പലരും
സമൂഹ ജീവികളായിപ്പോയി..

നിന്നെ തോളിലേറ്റി വിലപിക്കാന്‍
മദനനുണ്ടായി എന്തേ നിന്‍ മനസ്സവന്‍
പോലുമറിഞ്ഞില്ല? അനിവര്യമാം വിധി!!
രമണാ നീയാണു ശരി, തെറ്റുകളുടെ ലോകത്ത്

വിലപേശി ഞാന്‍; രമണാ, നീ ലജ്ജിക്കുമാറ്
അര്‍ഹിക്കാത്ത സ്നേഹം ഇരന്നു വാങ്ങിയ
പാപിയാം വിഢ്ഢി, ഞാന്‍.
നീ എന്നെ പുഛ്ചിക്കുമായിരിക്കും.

നിന്‍റെ വഴിയെ നടക്കാന്‍ ഭയമില്ല
പക്ഷേ; ചന്ദ്രികക്ക് നിന്നെ ഉപേക്ഷിക്കാനായി
അവിടേയും ഞാന്‍ തോറ്റു
ചെകുത്താനോ ദൈവമോ? അറിയില്ല.

എല്ലാം അടക്കി ഒടുക്കം തകരാന്‍
പാപഭാരവും പേറി കുഴലൂതാന്‍
തനിച്ചാവും വരെ നീ കാത്തു നിന്നില്ലേ?
മുള്‍ക്കിരീടമൂരാന്‍, ഒരു വഴികാണാന്‍..

Sunday, November 26, 2006

2003 oct 13

2000 ത്തിലെ ഡയറിയില്‍ നിന്നും കിട്ടിയതാണ് പണ്ടെന്നോ മറവിയുടെ കയത്തിലേക്ക് വീണുപോയ ഈവരികള്‍ അതുകൊണ്ടു തന്നെ ഒരു പേരു നല്കാന്‍ പോലും മെനക്കെട്ടില്ല....

പൂക്കാത്ത വസന്തത്തിന്‍റെ ഓര്‍മയില്‍
വിരിയാത്ത പൂമൊട്ടുകളുമായി
നില്‍ക്കുന്നു എന്‍റെ മലര്‍വാടികള്‍
വീശുന്നു ഇളം തെന്നലിന്നും
സ്വാന്തനിപ്പിക്കാനെന്ന പോലെ
അരികിലത്തും വരുണന്‍റെ
ചുടു ചുംബനം പേറി വിഷണ്ണനായ്
സാന്ത്വനവേളയിലും കാണുന്നു ഞാന്‍
വിഷാദമൊളിപ്പിച്ച നിന്‍
ഹൃദയത്തിലെ മുറിപ്പാടുകള്‍
അലയുന്നതാരെത്തേടി നീ
ഇടവഴികളിലും പുല്‍മേടുകളിലും
കാതോര്‍ക്കുന്നതാര്‍ക്കു വേണ്ടി..

പുക മഞ്ഞ്

അണയാന്‍ വേണ്ടി വീണ്ടുമൊരു തീനാളം
ആര്‍ക്കും വേണ്ടാത്ത കുറേ ജന്മങ്ങളും
കണ്ണു നീരിന്‍റെ ഉപ്പുരസവും, പിന്നെ
നനുത്ത തേങ്ങലിന്‍റെ വിറയാര്‍ന്ന ഈണവും


അകലെയെവിടെയോ കാട്ടുതീ പടര്‍ന്നു
പുകച്ചുരുളുകള്‍ക്കിടയിലൊരു നേര്‍ത്ത
രോദനവും ആരുമറിയാതെ അലിഞ്ഞിറങ്ങി
ആര്‍ക്കും വേണ്ടാത്ത ഏതോ ജന്മങ്ങള്‍.


കുസൃതിയില്ലാതെ വേനലും വിരഹിണിയാം
മഴക്കാലവും ചാരം മൂടിയ വസന്തവും
വിതുമ്പലടക്കിയ സ്ത്രീജന്മ മായ്
കരയാതെ കരയാന്‍ ശീലിച്ചവള്‍

പാനപാത്രത്തില്‍ ഉച്ചിഷ്ടം കണ്ടെത്തിയില്ലെങ്കിലും
തിരകളോട് ശൃംഗരിക്കും ഭാവമായ്
തറയില്‍ വീണുടഞ്ഞു പൊടുന്നനെ
ചില്ലു കൊട്ടാരം കണക്കാ സ്വപ്ന സൌധം

ആരുമറിയാതെ തേങ്ങലൊതുക്കി
ഒരു കുഞ്ഞുഹൃദയം ആര്‍ക്കോ വേണ്ടി മിടിച്ചു
അവസാനത്തെ മണിമുഴങ്ങുന്നതും കാതോര്‍ത്ത്
ഭിത്തികള്‍ തകരും വരേക്ക്

പ്രാണ വായുവിനെ പ്രണയിച്ച്
പ്രാണ സഖിക്കായ് പകുത്ത് നല്കി
ഇന്നലകളില്‍ വീണുടഞ്ഞ സ്വപ്നസൌധം
ഉടച്ചു വാര്‍ത്തൊരു മണ്‍കുടില്‍ കെട്ടാന്‍

Thursday, October 05, 2006

സമാഗമം

അവര്‍ക്കിടയില്‍ കനത്ത നിശ്ശബ്ദധ തളം കെട്ടി. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ കൂടിക്കാഴ്ച എന്തിനായിരുന്നെന്നവള്‍ വീണ്ടുമാലോചിച്ചു. അയാളെ കാണാന്‍ തനിക്കായിരുന്നല്ലോ തിടുക്കം. നിന്നെക്കാണാന്‍ ഞാനുമാശിച്ചിരുന്നെന്ന് അയാള്‍ പറഞ്ഞുമില്ല. പണ്ടും അയാള്‍ അങ്ങനെയായിരുന്നു എല്ലാം ഉള്ളിലൊതുക്കി...

"നിങ്ങളെന്നെ സ്നേഹിച്ചിരുന്നോ?" മറുപടി പ്രതീക്ഷിക്കാതെയെങ്കിലും ഉച്ചത്തിലുള്ള അവളുടെ ചോദ്യം നിശ്ശബ്ദധയെ നടുക്കി. അവളുടെ സ്വരം അയാളുടെ ചെവിയില്‍ ഒരു പ്രകമ്പനമായി. അതിനു മറുപടിയെന്നോണം അവരുടെ കാലുകളെ ചുംബിച്ച് ഒരു തിര തിരികെ പോയി.

'ഇതു ചോദിക്കാനാണോ താന്‍ ഇത്രയും ബദ്ധപ്പെട്ട് ഇതുവരെ വന്നത്?'

അയാളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി തത്തിക്കളിച്ചു. മണലില്‍ നിന്ന് കല്ലുകള്‍ പെറുക്കി അയാള്‍ തിരയിലേക്കെറിഞ്ഞുകൊണ്ടിരുന്നു.

പുഴക്കടവില്‍ അയാളെയും പ്രതീക്ഷിച്ച് താനിരുന്നത് അവളോര്‍ത്തു. സ്കൂള്‍ വിട്ടുവരുന്ന അനിയനെ പ്രതീക്ഷിച്ചെന്ന മട്ടിലുള്ള ആ ഇരിപ്പ് തന്നെ കാണാനാണോ എന്നയാള്‍ ചോദിച്ചുമില്ല. അല്ല; ഒന്നു പുഞ്ചിരിക്കാനുള്ള ധൈര്യം പോലും അന്നയാള്‍ക്കുണ്ടായിരുന്നില്ലല്ലോ!


"നാളെ പുലര്‍ച്ചക്കുള്ള വണ്ടിക്ക് മദിരാശിക്ക് പോകും, പിന്നെ എന്നാ കാണാനവുകാന്ന്....." താനദ്യമായി അവളോട് പറഞ്ഞവാക്കുകള്‍, പോകരുതെന്നവള്‍ വിലക്കിയില്ല. വിലക്കിയാലും പോകാതിരിക്കാന്‍ അയാള്‍ക്ക് ആവില്ലെന്നവള്‍ക്ക് അറിയാമയിരുന്നോ? അവളുടെ കണ്ണുകളില്‍ നനവൂറിവരുന്നത് അയാളറിഞ്ഞു. പിഞ്ഞെ അവിടെ നില്‍ക്കാന്‍ അയാള്‍ക്കായില്ല. ഇടറുന്ന കാല്‍വയ്പുകളോടെ അയാള്‍ നടന്നകലുന്നത് കുതിര്‍ന്ന കണ്‍പീലികള്‍ക്കിടയിലൂടെ അവള്‍ കണ്ടു.

പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യന്‍റെ കിരണങ്ങള്‍ അലിഞ്ഞുതീരാറായി. അരണ്ട വെളിച്ചത്തില്‍ അവളുടെ സൌന്ദര്യം കുറേക്കൂടി വര്‍ദ്ധിച്ചതായി അയള്‍ക്ക് തോന്നി.

"നിങ്ങളുടെ ഭാര്യക്ക് എന്നെ അറിയാമോ?"

താന്‍ കല്യാണം കഴിച്ചിട്ടില്ലെന്നയാള്‍ പറഞ്ഞില്ല; പതര്‍ച്ചയില്ലാത്ത സ്വരത്തില്‍ "ഇല്ല" എന്നു മാത്രം അയാള്‍ പറഞ്ഞൊപ്പിച്ചു.

"നിങ്ങളെഞ്ഞെ ഓര്‍ക്കുന്നുണ്ടെങ്കിലല്ലേ, ഭാര്യയോട് എന്നെ പറ്റി പറഞ്ഞിട്ടുണ്ടാവൂ, അല്ലെ?"

'ഇവള്‍ക്കെങ്ങനെ ഇത്രയും ക്രൂരമായി സംസാരിക്കന്‍കഴിയുന്നു?'


പറയാനൊന്നുമില്ലാത്ത അവസ്ഥ, അതയാളെ വല്ലാതെ വേദനിപ്പിച്ചു. അവളുടെ മടിയില്‍ തലചായ്ച്ചുകിടക്കാന്‍ അയാള്‍ വല്ലാതെ കൊതിച്ചു.


"വൈകിയാല്‍ നിന്നെ അന്യേഷിക്കില്ലെ?"


"ജോലികഴിയുമ്പോള്‍ ചിലപ്പോഴൊക്കെ വൈകാറുണ്ട്." എങ്ങും തൊടാതെ അവള്‍ മറുപടി നല്കി. തീരം വിജനമായിക്കൊണ്ടിരുന്നു. കിളികളെല്ലാം കൂടണഞ്ഞു. കടലവിറ്റുകൊണ്ടിരുന്ന ചെറുപ്പക്കാരനും അപ്രത്യക്ഷമായി, തിരകള്‍ മാത്രം അവയുടെ നൃത്തം തുടര്‍ന്നു.

"നിങ്ങളെന്നു തിരിച്ചുപോകും"

നിന്‍റെ സീമന്ദരേഖയില്‍ സിന്ധൂരം കാണുന്നത് വരെ അതിനെ പറ്റിചിന്തിച്ചില്ലെന്നയാള്‍ പറഞ്ഞില്ല. തിരുച്ചുപോകണം ഇന്നല്ലെങ്കില്‍നാളെ.

"നീ കാണണമെന്ന് പറഞ്ഞത്?"

"എന്താ തീരെ ഇഷ്ടായില്ലേ?"

അത് പ്രതിക്ഷിച്ചു മാത്രം നടന്നിരുന്ന നാളുകള്‍ അതുമാത്രമാണ് ജീവിതമെന്ന് കണക്കു കൂട്ടിയിരുന്ന.. നഷ്ടസ്വപ്നങ്ങളുടെ കാളരാത്രികള്‍ എങ്ങനെ ഇവളോട് വിശദീകരിക്കും? അല്ല, അതിന്‍റെ ആവശ്യം. കഷ്ടപ്പാടുകളുടെ ദിനങ്ങള്‍, ഒരു തീരുമാനമെടുക്കാനാവാത്ത അവസ്ഥ. മറക്കാനാവുന്നത് തന്‍റെ മോഹങ്ങള്‍ മാത്ര മാണെന്നുള്ള തിരിച്ചറിവ്. എന്നിട്ട് തനിക്കതിനായോ? എന്നെ സ്നേഹിച്ചതിന് അവള്‍ക്ക് ലഭിച്ചത് ദുഃഖം മാത്രം.
അന്നയാള്‍ക്ക് താങ്ങായി അവളുടെ സ്നേഹം മാത്രം. എങ്കിലും തന്‍റെ തീരുമാനം തെറ്റായിപ്പോയെന്ന് ഒരിക്കലും അയാള്‍ക്ക് തോന്നിയില്ല.

'പുനഃസമാഗം ഒരുപാടാഗ്രഹിച്ചു. പക്ഷേ, ഇങ്ങനെ, ഇതായിരുന്നോ?'


"ഈ സന്ധ്യ അതവസാനിക്കാതിരുന്നെങ്കില്‍, അല്ലെ?" ആ പറഞ്ഞതില്‍ അവള്‍ക്ക് തന്നെ വിശ്വാസമില്ലാത്ത പോലെ.

അവര്‍ക്ക് ചുറ്റും ഇരുട്ടിന്‍റെ കാഠിന്യം വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു.
പ്രിന്‍സി

Wednesday, September 27, 2006

പ്രണയം

വിരഹത്തിന് കഥകളില്‍ കേട്ട തീവ്രതയില്ല, പ്രണയത്തിന്‍റെ സ്വകാര്യത, ശാലീനത എല്ലാം എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. ഇന്‍റെര്‍നെറ്റിന്‍റേയും sms-കളുടേയും ലോകത്തില്‍ വിരഹത്തിനെവിടെ സ്ഥാനം, എന്തു പ്രസക്തി അല്ലേ? അല്ല പ്രണയത്തിന്‍റെ അവസ്ഥയും അതുതന്നെയല്ലേ? 'Love In First Sight' ഇന്നത്തെ സമൂഹത്തിന് ഇതുപോലൊരു സ്നേഹത്തിനെപ്പറ്റി ചിന്തിക്കാനാവുമോ?
സ്നേഹം അര്‍ത്ഥശൂന്യമായിക്കൊണ്ടിരിക്കുന്നു. മലയാളി മലയാളം മറക്കുന്നു. അറിയാതെ തഴയുന്നു. വികാര വിസ്ഫോടനങ്ങളില്‍ അവന്‍ മറ്റു ഭാഷകളില്‍ അഭയം തേടുന്നു.
ആവശ്യങ്ങളറിഞ്ഞ് മനുഷ്യന്‍ സ്നേഹിക്കുന്നു, കാര്യസധ്യത്തിനായി അവന് പലരേയും വേണം, അതിനു വേണ്ടി അവന്‍ പുതിയ ചങ്ങാത്തങ്ങളുണ്ടാക്കുന്നു. ആവശ്യം കഴിയുമ്പോള്‍ കറിവേപ്പിലയേക്കാള്‍ വേഗത്തില്‍ വിസ്മൃതിയിലാവുന്നു. നേടാനുള്ളവ്യഗ്രതയില്‍ അവന്‍ പലതും നഷ്ടപ്പെടുത്തുന്നു. അറിഞ്ഞോ അറിയാതെയോ പലതും കണ്ടില്ലെന്നു നടിക്കുന്നു.
നമ്മുടെ ഉള്ളില്‍ സ്നേഹം നിറഞ്ഞു നില്‍പ്പുണ്ട്, എല്ലാവര്‍ക്കും എല്ലാത്തിനോടും സ്നേഹമുണ്ട്. എന്നാല്‍ അതിനോടുള്ള താല്പര്യത്തില്‍ അഥവാ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരിക്കാം.നമ്മുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍, അല്ലെങ്കില്‍ സാഹചര്യങ്ങള്‍ അഥവാ വിധിയെന്ന് അവസാനം നാം പഴിക്കുന്ന നിഴ്ചയങ്ങള്‍ നമ്മുടെ സ്നേഹത്തെ പലപ്പോഴും തോല്പിക്കുന്നു, അപ്പോള്‍ നാം ക്രൂരനും സ്വാര്‍ത്ഥനുമാകുന്നു, അന്ധനാകുന്നു. പിന്നെ സ്വയമറിയാതെ എന്തൊക്കെയോ ചെയ്യുന്നു. ആര്‍ക്കോവേണ്ടി. വികാരവിക്ഷോഭങ്ങള്‍ നിയന്ത്രണവിധേയമാകുമ്പോള്‍ ലജ്ജിക്കുന്നു, പശ്ചാത്തപിക്കുന്നു.
അവസരവാദികള്‍ അവസരത്തിനൊത്തുയരുമ്പോള്‍ അറിയാതെ കാലിടറിപ്പോകുന്നു, ആത്മബലം കൈവിടുന്നു. മരിക്കാത്ത ഓര്‍മ്മകളും മരവിക്കാത്ത മനസ്സും കൈമുതലാവട്ടെ.

മഴ

മഴപെയ്തുകൊണ്ടേയിരുന്നു.
നനഞ്ഞകാറ്റ് വാതില്‍ പഴുതിലൂടെ
അകത്തെ ഇരുട്ടിലേക്കെത്തി നോക്കി.
കൂട്ടായി, പ്രകമ്പനത്തോടെ ഒരുമിന്നലും.

മഴ തോരാതെ പെയ്തുകൊണ്ടിരുന്നു.
വിങ്ങകലടങ്ങാത്ത പ്രകൃതിയുടെ
പ്രതീകമായ്, അസഹനീയമാം
കാറ്റൊരു കുസൃതിച്ചിരിയോടെ
അകന്നു പോയി പുതിയ
മേച്ചില്‍ പുറങ്ങള്‍ തേടി.
പഴയ ഇരുളിനെ കൈവിട്ട്
പുതിയൊരു വെളിച്ചത്തിനായ്

അകലെ പ്രതീക്ഷയുടെ കിരണവുമായ്
സൂര്യ തേജസ്സുയര്‍ന്നു വന്നു.
പുതുകിനാവുകള്‍ നിശയുടെ
തീരത്ത് ഒറ്റപ്പെട്ടലഞ്ഞു നടന്നു

തോരാത്ത മഴയും തോര്‍ന്നു
പെയ്തൊഴിഞ്ഞ കാര്‍മേഘങ്ങളും
ഇടറിവീണ ജല കണങ്ങളും
മാനം വീണ്ടും വെളുത്തു.

കത്തിജ്ജ്വലിച്ച് വരുണനും
പ്രഭയില്‍ മുങ്ങിയ നിലാവും
ഉയരം കുറഞ്ഞ നിഴലുകളും
ഇരുട്ടിലലിയും വിലാപങ്ങളും.

നേര്‍ത്തപുകപോലെ മഞ്ഞിന്‍
കണങ്ങള്‍, നിഴ്ചലമായ പ്രകൃതി
ചലിച്ചുതുടങ്ങുമെല്ലാം....
ഇന്നല്ലെങ്കില്‍ നാളെ.

Tuesday, September 12, 2006

മരണത്തിന്‍റെ കാലൊച്ച.....

ഏകാന്തതയിലെവിടെയോ ഒരു
ചെറുതെന്നല്‍ വീശിയകന്നു..
രാവിന്‍റെ മാറില്‍ രാക്കിളിപാടി
ആരു മറിയാതെ ഞാനും തേങ്ങി..
വീണ്ടുമൊരു മഴക്കാലം
പിന്നെയൊരു ശിശിരവും
വസന്തവും പിന്നെ വേനലും.
കാലമിനിയും കറങ്ങിക്കൊണ്ടിരിക്കും
ചങ്ങലയിലെ കണ്ണികള്‍ കുറഞ്ഞതറിയാതെ..
സ്വപ്നങ്ങളില്ലതെ, നഷ്ടസ്വപ്നങ്ങളറിയാതെ
വേദനയിലും വേദാന്തങ്ങള്‍ പറയാന്‍
രാക്കിളിപ്പാട്ടുകള്‍ക്ക് കാതോര്‍ക്കാന്‍
ഇനിയൊരു വസന്തത്തിനായ് കാത്തിരിക്കന്‍
ഒരു പുലര്‍ക്കാലം വരുമോ?

Friday, September 01, 2006

...............

ഞാന്‍ സങ്കല്പങ്ങള്‍ക്കതീനനായിരുന്നില്ലൊരിക്കലും
നിറനിലാവിന്‍റെ പൂര്‍ണ്ണതയുമായിരുന്നില്ല
ഞാന്‍ നിനക്കായ് കരുതിയില്ലൊന്നുമൊരിക്കലും
ഒരു പുഞ്ചിരിക്കായ് അലഞ്ഞുമില്ല
ഞാന്‍ നിന്നില്‍ ഭ്രമിച്ചിരുന്നില്ലൊരിക്കലും
എന്‍റെ സ്വപ്നങ്ങളില്‍ നീയില്ലായിരുന്നു
ഞാന്‍ സ്നേഹത്തിന്‍റെ അര്‍ത്ഥ വ്യത്യാസങ്ങളിലൂടെ
നിന്നെ നയിക്കുമായിരുന്നു
പക്ഷെ.... പ്രണയം....., പ്രിയതോഴീ.........

നിന്‍ സജലനയനങ്ങളെ തഴുകിയുണക്കാന്‍..
ഒരു കുളിര്‍ക്കാറ്റായ് നിന്നരുകിലെത്താന്‍
നിന്‍ സങ്കല്‍പ്പങ്ങള്‍ക്ക് നിറങ്ങളേകാന്‍
ഞാന്‍ എങ്ങനെ...

ഓര്‍മയുടെ മുറിപ്പാടുകള്‍

എന്‍റെ സങ്കല്‍പ്പങ്ങളിലൊരിക്കലും
സിന്ദൂരമില്ലായിരുന്നു, ചന്ദന
പ്പൊട്ടിന്‍റെ അടര്‍ന്ന രൂപം മാത്രം
മായാത്ത വര്‍ണ്ണങ്ങളിലിന്നും
സന്ദ്യായാമങ്ങളില്‍ വിളക്കേന്തിയ
പുഞ്ചിരിയുടെ സൌന്ദര്യം മാത്രം
തോരാതെ പെയ്യുന്ന പേമാരിയിലും
ഇളം തെന്നലിന്‍റെ കൌശലത്തോടെ
മായാത്ത ശോഭയായ്..
മറക്കാത്ത വര്‍ണ്ണങ്ങളില്‍
ഇന്നലയുടെ രാവുകളില്‍
നാളെയുടെ സങ്കല്‍പ്പമായ്
ഓര്‍മ്മകളുടെ തീരങ്ങളില്‍
സുന്ദരശില്പമായ്
രാവിന്‍റെ യാമങ്ങളിലെവിടെയോ
ഒരു നഷ്ട സ്വപ്നമായ്
ഇന്നീ അന്ത്യത്തില്‍
ഒരു ചോദ്യചിഹ്നമായ്...
കാലത്തിന്‍ കുത്തൊഴുക്കില്‍
മാറ്റത്തിന്‍റേതായ് ഒന്നുമില്ലെങ്കിലും
അകത്തളത്തിലെവിടെയോ
സത്യത്തിന്‍റെ വെളിപ്പെടുത്തലിനായ്
പാദചലനങ്ങള്‍ക്കിടയിലെ
പാദസരകിലുക്കത്തിനായ്
യാമിനിയുടെ തീരങ്ങളിലിന്നും
കാതോര്‍ത്തിരിക്കുന്നു ഞാന്‍
ഒരു വേഴാമ്പലായ്..........

Wednesday, August 23, 2006

ഓര്‍മകളില്‍ വീണ്ടും

കാറ്റ് വീണ്ടും കരയെ സ്നേഹിച്ചു..
കടലിനോട് കലഹിച്ചെങ്കിലും..
ഓര്‍മകളില്‍ വീണ്ടുമൊരോണം..
തുമ്പപ്പൂവിന്‍റെ നിര്‍മ്മലതയും..
കസവു നേര്യതിന്‍റെ ശോഭയേറും,
സുന്ദരികളുടെ കൊഞ്ചലും...
തുമ്പപ്പൂക്കളും തുമ്പികളും..
കുസൃതികാട്ടും ഉണ്ണികളും..
പൂക്കളും പൂക്കളവും..
അത്തവും പത്തോണവും..
ഓണസദ്യയെ വെല്ലും,
ഓണക്കളികളും, പാട്ടും.
ഓര്‍മകളില്‍ വീണ്ടും..
ആയുസറ്റ ദേഹം പോലെ..
തിരികെയെത്താനാവാത്ത.
എങ്കിലും പ്രതീക്ഷയോടെ..

Tuesday, August 22, 2006

ഇനിയും....

തണല്‍മരത്തിന് കീഴെ ഒരിത്തിരിനേരം
ദൂരമിനിയും താണ്ടാനുണ്ടൊരുപാട്
കാറ്റും മഴയും ഇനിയും വരും
മിന്നലുമുണ്ടാകാം ഇടിയുടെ അകമ്പടിയോടെ
പൊട്ടിത്തകരും പലതും
വിളക്കിച്ചേര്‍ക്കാനാവാതെ..
പിന്നെ പതുക്കെ ശാന്തമാകും,
പ്രകൃതി, വലരെ പതുക്കെ മനസ്സും
മറവിയില്‍ പലതും ഒഴുകിയകലും
ചിലതെങ്കിലും, നൊമ്പരമായരികെ...
ചാറ്റല്‍ മഴ വീണ്ടും വരുന്നു
കുളിരുമായി മാരുതനും.

മേഘങ്ങള്‍ നീങ്ങി മാനം വെളുക്കും
മനസ്സും കുളിര്‍ക്കും പച്ചപ്പ് കാണുമ്പോള്‍
വിളിച്ചുണര്‍ത്താന്‍ പൂവന്‍റെ കൂവലും
തഴുകിയുറക്കും പ്രാവിന്‍റെ കുറുകലും
കലപില കൂട്ടും കിളികളും
നാളെയെനിക്ക് സ്വന്തമാകും
പിന്നെ വീണ്ടും തനിച്ചാവാന്‍
ദൂരങ്ങള്‍ താണ്ടാന്‍, ദുഃഖങ്ങള്‍ മറക്കാന്‍
പുതിയവക്ക് കാതോര്‍ക്കാന്‍
ഈതണലും ഞാനുപേക്ഷിക്കും
വിധിയുടെ തേരില്‍ വീണ്ടുമൊരു യാത്ര
വീണ്ടുമൊരു യാത്രാമൊഴി

Thursday, August 17, 2006

.....

കളിവീടുറങ്ങി.. ഉണരാന്‍ വേണ്ടിയെന്ങ്കിലും...

Monday, July 31, 2006

വഴിമാറുന്ന ദുഃഖം

എവിടെയും എന്നും തനിച്ചായിരുന്നു. എങ്കിലും ഇന്നെന്‍റെ വിഷമത്തിന് ആഴവും പരപ്പുമേറുന്നു. ഓര്‍മ്മതെറ്റുകളുടെ ലോകത്ത് ഒന്നും മറക്കാനില്ലാതാവുമ്പോള്‍ ചിലതോര്‍മിച്ചുപോകുന്നു.

കാറ്റു വീശിക്കൊണ്ടേയിരുന്നു
കരിയിലകള്‍ പലതും പറന്നുപോയി
പുഴയുമൊഴുകിക്കൊണ്ടേയിരുന്നു
തീരത്തിന്‍റെ നൊമ്പരങ്ങളറിയാതെ..

അറിയുന്നു ഞാന്‍ നീയെന്ന നന്മയെ
ഇന്നീ വിരഹ തീവ്രമാം വേളയില്‍
കാണാമറയതെങ്കിലും നീ ഇപ്പൊള്‍
കാണുന്നു ഞാനെന്‍ ഹൃദയവാടിയില്‍

യാന്ത്രികമാമീ ജീവിതവനികയില്‍
ഒരു കുഞ്ഞുതെന്നലായ് നിന്നോര്‍മകള്‍
വേദനയേറുന്ന വേളകളില്‍..
മാതൃ വാത്സല്യമായ്..
എങ്കിലും പ്രിയേ.. അറിയുന്നു ഞാന്‍
നഷ്ടസ്വപ്നങ്ങളുടെ പട്ടികയില്‍ നീയും.....

സ്നേഹത്തിന്‍റെ അതിര്‍വരമ്പുകള്‍ മിഥ്യയാം
മൌഢ്യമെന്ന് കാതോരമൊതിയവള്‍
വേദനയിലും ചിരിക്കാന്‍ ശീലിച്ചവള്‍
സ്നേഹമെന്ന വാക്കിന് പര്യായമായ്..

സുഹൃത് ബന്ധങ്ങളുടെ വിലയറിഞ്ഞവള്‍
അക്ഷരങ്ങള്‍ നിനക്കൊരലങ്കാരമല്ലെങ്കിലും
നിന്നെ വരക്കുവാന്‍ ഒരു ശ്രമമായെങ്കിലും
കടലാസും മഷിയുമില്ലാത്തീ ലോകത്ത്..

ഒരു നിമിഷമെങ്കിലും ചിന്തിക്കുവാന്‍
ഒരു പാടെന്നെ പ്രേരിപ്പിച്ച നീ..
കോപത്തിന്‍ കടിഞ്ഞാണ്‍ സ്നേഹത്തിന്‍
കരങ്ങളില്‍ ഭദ്രമെന്നറിഞ്ഞവള്‍ ....
നിനക്കും തെറ്റു പറ്റിയെന്നോ...
അതോ നീയും സ്വാര്‍ത്ഥമാം
ഇന്നിന്‍റെ പ്രതീകമോ!!!!!!

ഓന്തിനെപ്പോല്‍ നിറം മാറുന്നവള്‍
സ്ത്രീയെന്ന വാദങ്ങളെ നിന്നെ
മുന്‍ നിര്‍ത്തിഞാന്‍ തടുത്തിരുന്നു
സ്ത്രീയെന്ന വാക്കിന്‍റെ അര്‍ത്ഥത്തിന്
പുതിയമുഖങ്ങള്‍ കൈവരുന്നുവോ

മുനിയായെന്‍ ചോദ്യങ്ങളെ നീ...
മുനയൊടിച്ചു മുന്നേറവേ..
അറിയുന്നുവോ കഠിനമിതെന്ന്
തെറ്റുകള്‍ മനുഷ്യസഹജമെന്നറിയുക
തെറ്റു ചെയ്യാത്തവന്‍
മനുഷ്യനല്ലതാവുകില്ലെങ്കിലും.

വിധിയുടെ ക്രൂരമാം വിനോദം
അനുഭവസ്ഥനാമീ ഞാനും
അണയാന്‍ വെമ്പുമീ നാളത്തെ...
കൈകുമ്പിളിലൊതുക്കാന്‍ ..
ഒരവസാന ശ്രമം നടത്തുമീ
ഞാനും, ഇതാ അവസാനമായ്...........

Monday, July 24, 2006

നഷ്ടപ്പെടുന്നവന്‍റെ ദുഃഖം

എന്തിനു ഞാന്‍ നിന്നെ സ്നേഹിക്കണം??
!! ഞെട്ടിപ്പോയ് ഒരു മാത്ര ഞാന്‍ അതിനുമുന്നില്‍
വാക്കുകള്‍ക്കായ് ഞാന്‍ പരതി
ആദ്യമായതിലും തോല്‍വി ഞാനറിഞ്ഞു.
ചിന്തിക്കുവാനായില്ല, ചിന്തകള്‍ക്കുമപ്പുറത്ത്..
കണ്ണുനീരിനുപോലും ഞാനന്ന്യനായി
പകല്‍കിനാവെന്നു കരുതി വെറുതെ...
തോല്‍വിയുടെ കൈപ്പുരസമവിടെയും
ചിന്തകള്‍ക്ക് വാള്‍ മുനയെക്കാള്‍ മൂര്‍ച്ച,
ഹൃദയധമനികള്‍ക്കൊരു പ്രഹരമായ്

ഞെട്ടലില്‍ നിന്നു ഞാന്‍ കരകയറവേ..
ക്രോധത്തില്‍ പൊതിഞ്ഞവാക്കുകള്‍ വീണ്ടും
ചിന്തകളുടെ ഭാരം താങ്ങാനാവാതെ..
വിഷാദമൂകമൊരു കല്‍പ്രതിമ കണക്കു ഞാന്‍
ഹൃദയം മിടിക്കാന്‍ പോലും അശക്തമോ!!
അറിയില്ല, ജീവശ്ചവമാം എനിക്ക്..

പിന്നിട്ട വഴികളിലേക്കു തിരിഞ്ഞു നോക്കാന്‍
ഒരു ശ്രമം, വെറുമൊരു പാഴ് ശ്രമം...
സ്നേഹിക്കാന്‍ ആരുമില്ലെന്നു വിതുമ്പിയവള്‍
പാനപാത്രം തട്ടിയെറിയുന്ന ഭിക്ഷാങ്കുരനാവുന്നത്
വേദനയോടെ നോക്കി ഞാന്‍ നിന്നു
എങ്കിലും പറയുവാന്‍ ഞാനശക്തനായിരുന്നു
എന്തു ഞാന്‍ പറയേണ്ടതെന്നു വീണ്ടുമാലോജിച്ചു..

മനസ്സിന്റെ വിങ്ങല്‍ തെല്ലൊന്നകലവെ..
തുറന്ന മിഴികള്‍ക്ക് മുന്നിലൂടെ..മഴവില്ല്
മായും വേഗത്തിലവള്‍.. ലയിച്ചു ചേര്‍ന്നു
ഞെട്ടലൊരസഹ്യമാം നൊമ്പരത്തിനു വഴിമാറവെ...
അറിഞ്ഞു ഞാന്‍ നഷ്ടപ്പെടുന്നവന്‍റെ ദുഃഖം

വെറുമൊരു സ്വപ്നം

പുലര്‍ക്കാല യാമങ്ങളിലെവിടെയോ
നീയെന്‍ അരികിലുണ്ടായിരുന്നു!!
എന്നെ,.. .. .. ഞാനാക്കാന്‍
എന്നെ തലോടിയുറക്കാന്‍
ഒരിളം തെന്നലായ് നീയെനരികില്‍

എനിക്കായ് നീ വസന്തത്തെ
കൈ കുമ്പിളിലൊതുക്കി
വേനലില്‍ വിരിഞ്ഞ കുസുമമായ്
കിരണങ്ങളേറ്റുവാങ്ങി നീ തളര്‍ന്നു.
വേദനയിലും നീ ചിരിക്കാന്‍ ശ്രമിച്ചു
നിന്‍ നൊമ്പരം ഞാനെന്നറിഞ്ഞിട്ടും.
എന്റെ ചിന്തകള്‍ വിഭിന്നമായിരുന്നെങ്കിലും
എന്റെ സ്വപ്നങ്ങള്‍ക്ക് നിറങ്ങളേകാന്‍
നിന്റെ സ്വപ്നങ്ങളിലെ ഛായങ്ങള്‍ നീ വികൃതമാക്കി
മുറിവേറ്റ ഹൃദയത്തില്‍ നിന്‍ സ്നേഹം
തൂവല്‍ സ്പര്‍ശമായ് തഴുകിയെന്നും

എങ്കിലും .... പ്രിയ സഖീ.....
നീയെന്ന സത്യത്തെ, ഞാന്‍ അറിയും വരേക്കെങ്കിലും,
എനിക്കായ് കാത്തിരിക്കാമയിരുന്നില്ലെ?....

Friday, July 21, 2006

നൊമ്പരങ്ങള്‍ക്കുമപ്പുറത്ത്...

പ്രണയമൊരു സമസ്യയായിരുന്നെനിക്കെപ്പൊഴും
കയ്യെത്താത്തദൂരത്തെവിടെയോ....
കയ്യെത്തി തൊടാനയുമ്പോഴേക്കും
അകലാവുന്നത്ര അകന്നിരിക്കും..
വിരഹമെന്തെന്ന് ഞാന്‍ അറിഞ്ഞില്ല..
പ്രണയമില്ലാത്തിടത്ത് വിരഹമില്ലപോലും...
അര്‍ത്ഥഹീനമായവാക്കുകള്‍ക്കിടയിലും
എവിടെയോ, സത്യത്തിന്‍റെ ലാഞ്ചന
സ്നേഹത്തിന് ഹൃദയങ്ങളെ കീഴടക്കാന്‍
ആകുമെന്ന്; വെറുതെ, ഞാനും വിശ്വസിച്ചു
എന്‍റെ സ്വപനങ്ങള്‍ക്കൊരിക്കലും
നിറങ്ങളുടെ മൂടുപടമുണ്ടായിരുന്നില്ല.
നിറങ്ങളില്ലാത്ത സ്വപ്നങ്ങള്‍
അതും ഒരു സമസ്യയോ, അതോ...
ചിരിക്കുവാന്‍ മനം വല്ലാതെ കൊതിച്ചു.
വെറുതെ ചിരിക്കുവാന്‍ നീ ഭ്രാന്തനല്ലെന്ന്,
ബോധം വിലക്കി, അവിടെയും..
വിലങ്ങു തടിയായെന്‍ ചിന്തകള്‍.
മഴക്കായ് പ്രാര്‍ത്ഥിച്ചു കേഴുന്ന നമ്മള്‍,
പിന്നെ മഴയെ, ശപിക്കുന്നു; വിഢ്ഡി.
വരുണനെ കോപത്തോടെ ദര്‍ശിക്കും മര്‍ത്യന്‍..
വരുണന്‍റെ വരവിനായ് കണ്ണീര്‍ പൊഴിക്കുന്നു..

നേടും മുന്‍പെ നഷ്ടപ്പെടുത്താന്‍ തിടുക്കം,
നഷ്ടപ്പെടുമ്പോഴോ, തീരാ ദുഃഖം..

Tuesday, July 18, 2006

ഏകാന്തത...

ഈ മഹാ നഗരത്തിലെ എന്റെ ജീവിതത്തിന് പതിനേഴ് മാസം പ്രായം. റിയാദെന്ന ഈ നഗരത്തില്‍ എത്തിയിട്ട് നീണ്ട പതിനേഴ് മാസമായിരിക്കുന്നു. എന്റെ സ്വപ്നങ്ങള്‍ക്ക് മരണക്കിടക്കനെയ്തിട്ട് 20 മാസവും. സൌദി അറേബ്യയിലൂടെ കുറെയേറെ, സഞ്‍ചരിച്ചു, റോഡ് മാ൪ഗ്ഗവും, ആകാശ മാ൪ഗ്ഗവും. ഇന്ത്യയിലായിരുന്നെങ്കില്‍ എത്രയോ മനോഹരമാകുമായിരുന്ന യാത്രകള്‍, ഇവിടെ മനസ്സിനെ മടുപ്പിക്കുന്നു. ഇടക്കെപ്പോഴോ, എല്ലാത്തിന്റേയും ഭാഗമായ ഒരു യാന്തിക ജീവിതം നയിക്കപ്പെടാ൯ ഞാനും വിധിക്കപ്പെട്ടു ജീവിക്കുകയായിരുന്നു. ഒരുപാട് മോഹങ്ങളുമായി വിമാനം കേറിയ ഒരു വിഡ്ഡിയായെന്നെ കാണല്ലെ, മറ്റുള്ളവരുടെ മോഹങ്ങള്ക്ക് നിറം നല്കാ൯, എന്നാലാവുന്നത് ചെയ്യാനൊരു പാഴ് ശ്രമം നടത്താനായി, മാത്രം..

എന്നിട്ട് വല്ലതും നടന്നോ എന്ന് ചോദിച്ചാല്‍ വെറുതെ ചിരിക്കാനെ എനിക്കാവൂ... കുറെനഷ്ട സ്വപ്നങ്ങള് മാത്രം ബാക്കിയയി, പിന്നെ ഞാനും. യാഥാസ്തികരായ ഒരു പറ്റം മനുഷ്യ൪.. ജീവിതത്തിനിടയില് ചിരിക്കാ൯ മറന്നുപോയ കുറെ പേ൪.. ഏതു വിധേനെയും പണമുണ്ടാക്കണമെന്ന് കരുതുന്ന കുറച്ച് പേ൪... മറ്റുള്ളവ൪ ചുറ്റിലും നടക്കുന്നത് എന്നെ ബാധിക്കുന്നതല്ല, എന്ന ചിന്തയുമായി കാലം കഴിക്കുന്നു.... ഇതിനടയില് ഇതിക൪തവ്യമൂഢനായി ഞാനും.....

പലരാത്രികളിലും നഷ്ടപെട്ടതോ൪ത്ത് ഞാ൯ കണ്ണുനീ൪തൂവിയിത്തുണ്ട്. എന്റെ സ്വപ്നങ്ങള്ക്ക് നിറങ്ങള് ‍നല്കാനല്ല, എന്റെ ഗ്രാമത്തെ ഞാ൯ കാലത്തിന്റെ കരങ്ങളിലേല്പിച്ച് അവിടം വിടാനെന്നെ പ്രേരിപ്പിച്ചത്. മറിച്ച് എന്നെ ചുറ്റി ജീവിക്കുന്നവരെ കുറിച്ചുള്ള വേദനകളായിരുന്നു. കാലത്തിന്റെ കരങ്ങളില്ക്കിടന്ന് പിടയുമ്പോഴും, ഏകാന്തതയുടെ തടവറയില് ഞാ൯ ഉറങ്ങിത്തീ൪ത്തു, ദിവസങ്ങള് മാസങ്ങള്ക്ക് വഴിമാറുമ്പോള്‍ മനസ്സ് മരവിക്കുന്നത് ഞാ൯ വിഷാദത്തോടെ നോക്കിനില്ക്കനെ എനിക്കാവുമായിരുന്നുള്ളൂ. വിധി എന്നെ വീണ്ടും തോല്‍വികളിലെക്ക് തള്ളി വിടുകയായിരുന്നു, ജീവിതത്തില് ഏറ്റവും വിലപ്പെട്ടതെല്ലാം കവ൪ന്നെടുത്ത് കൊണ്ട്.

എന്നും കൂടെ വേണമെന്നാഗ്രഹിക്കുന്ന, അമ്മ; അവസാനമായി ഒരുനോക്കു കാണാനാവാതെ, ഒരിറ്റു ബാഷ്പം ആ നെറ്റിയില് പൊഴിക്കാനാവതെ, എന്നെ വിട്ടുപോയി... നിനക്കായ്, ഞാ൯ കണ്ണീരില് ചാലിച്ച് ഒരു അന്ത്യ ചുംബനം അ൪പ്പിക്കട്ടെ, യാത്രാമൊഴിയും.

സ്തീ ജന്മമെ നീ അറിയുക, നിന്റെ പൂ൪ണത, മുലയൂട്ടുന്ന നിമിഷമെന്ന്..
അമ്മേ, എന്നാദ്യമായ് കുഞ്ഞ് കരയുമ്പോള് അറിയാതെ നീയും ഒരിറ്റു..
കണ്ണുനീ൪ പൊഴിക്കുകില്ലെ, നിന്റെ വാത്സല്യമാം ചെറു പുഞ്ചിരിയില്
ചാലിച്ച് സ്നേഹത്തിന്റെ ആദ്യാക്ഷരങ്ങള് നീ നല്കുകില്ലേ..
ആ ചുടു നിശ്വാസവും നിന്റെ നൊമ്പരങ്ങളും നീ നല്കും സ്നേഹവും
എന്നെയും നിന്നെയും ഇന്നീവിധമാം വഴികളിലേക്ക് നയിക്കും വിളക്കായ്..
ഇന്നു ഞാ൯ പൊഴിക്കുമീ കണ്ണുനീ൪ ഒന്നിനും, പകരമാകുല്ലെങ്കിലും..
നിനക്കായ് ഞാനും പൊഴിക്കുന്നു ഒരിറ്റു കണ്ണുനീ൪, അന്ത്യാഞ്ജലി......



നനഞ്ഞ മണലില് കളിവീടുണ്ടാക്കാ൯ ശ്രമിക്കുന്ന കുഞ്ഞിന് തിരമാലയോട് തോനുന്ന, വികാരം, എന്റെ സ്വപ്നങ്ങള് ഒരു നിമിഷാ൪ദ്ധം കൊണ്ട് ഇല്ലാതായി..... അങ്ങനെ ദുഃഖത്തിന്റെ, ഭാണ്ടക്കെട്ട് ഞാ൯ തുറന്നാല് അതു നിങ്ങളെയും മടുപ്പിക്കും; അതിനുമുമ്പെ എന്നെയും..

കുറെ ആയി എഴുതാ൯ ഇരിക്കുന്നു, എന്തൊക്കെയോ എഴുതണം എന്നുമുണ്ടായിരുന്നു.. ഇപ്പോ എന്തോ, ഒന്നും എഴുതാ൯ തോന്നുന്നില്ല. തല്ക്കാലത്തേക്ക് വിട.. തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ... എവിടെയും ശുഭാപ്തി വിശ്വാസം നല്ലതാണല്ലോ, അല്ലെ?

ഇതുമൊരുതുടക്കം......

ബ്ളോഗ്ഗിംഗ്‌ ഞാന്‍ ആദ്യമായിട്ടല്ലെങ്കിലും മലയാളത്തില്‍ ഒരു ബ്ളോഗ്‌ എഴുതുന്നത്‌ (അല്ല എഴുതാന്‍ ശ്രമിക്കുന്നത്‌) ഇതാദ്യമയിട്ടാണ്‌. എന്റെ ബ്ളോഗ്ഗുകള്‍ക്ക്‌ പലപ്പൊഴും അല്‍പയുസ്സെ ഉണ്ടാവറുള്ളൂ. ചവറുകുട്ടയിലേക്ക്‌ ഞാന്‍ തന്നെ വലിച്ചെറിയുകയാണ്‌ പതിവ്‌. യാദൃശ്ചികമായാണ്‌ ഞാന്‍ ഇന്ന്‌ പ്രതീഷിനെ (അക്ഷരതെറ്റില്ലെന്ന്‌ പ്രതീക്ഷിക്കുന്നു) കണ്ടു മുട്ടിയത്‌. ഒാര്‍കുടില്‍ വച്ച്‌ (ബുയുകോക്ടന്‌ നന്ദി). അവണ്റ്റെ പ്രൊഫൈലിലൂടെ കണ്ണോടിച്ചപ്പോഴണ്‌ ബ്ളോഗ്ഗിണ്റ്റെ വിലാസത്തില്‍ കണ്ണുടക്കിയത്‌. പ്രതീക്ഷിക്കുന്ന കൂട്ടുകാരി വരാന്‍ സമയം ഇനിയും ധാരാളം ബാക്കി കിടപ്പുണ്ട്‌ എന്നാല്‍ പിന്നെ വായിച്ചു കളയാം എന്നു വച്ചു. വായിച്ചു തീര്‍ന്നപ്പോള്‍ ഇവനാളുകൊള്ളാമല്ലൊ എന്നായി. എന്നാപിന്നെ പരിജയപ്പെട്ടേക്കാം എന്നു വച്ചു. അങ്ങനെ പരിജയപ്പെട്ടു. കൂടുതലൊന്നും സംസാരിക്കാന്‍ പറ്റിയില്ല, തിരക്കായിപോയി. സമയം വൈകി വൈകി എവിടെയൊ എത്തി രണ്ട്‌ വരി കവിത എഴുതാന്ന്‌ വച്ചാ ഒന്നും വരുന്നുമില്ല. അപ്പൊ ഇവിടെ തുടങ്ങുന്നു എണ്റ്റെ മലയാളത്തിലെ ആദ്യ ബ്ളോഗ്ഗ്‌.