Sunday, November 26, 2006

2003 oct 13

2000 ത്തിലെ ഡയറിയില്‍ നിന്നും കിട്ടിയതാണ് പണ്ടെന്നോ മറവിയുടെ കയത്തിലേക്ക് വീണുപോയ ഈവരികള്‍ അതുകൊണ്ടു തന്നെ ഒരു പേരു നല്കാന്‍ പോലും മെനക്കെട്ടില്ല....

പൂക്കാത്ത വസന്തത്തിന്‍റെ ഓര്‍മയില്‍
വിരിയാത്ത പൂമൊട്ടുകളുമായി
നില്‍ക്കുന്നു എന്‍റെ മലര്‍വാടികള്‍
വീശുന്നു ഇളം തെന്നലിന്നും
സ്വാന്തനിപ്പിക്കാനെന്ന പോലെ
അരികിലത്തും വരുണന്‍റെ
ചുടു ചുംബനം പേറി വിഷണ്ണനായ്
സാന്ത്വനവേളയിലും കാണുന്നു ഞാന്‍
വിഷാദമൊളിപ്പിച്ച നിന്‍
ഹൃദയത്തിലെ മുറിപ്പാടുകള്‍
അലയുന്നതാരെത്തേടി നീ
ഇടവഴികളിലും പുല്‍മേടുകളിലും
കാതോര്‍ക്കുന്നതാര്‍ക്കു വേണ്ടി..

പുക മഞ്ഞ്

അണയാന്‍ വേണ്ടി വീണ്ടുമൊരു തീനാളം
ആര്‍ക്കും വേണ്ടാത്ത കുറേ ജന്മങ്ങളും
കണ്ണു നീരിന്‍റെ ഉപ്പുരസവും, പിന്നെ
നനുത്ത തേങ്ങലിന്‍റെ വിറയാര്‍ന്ന ഈണവും


അകലെയെവിടെയോ കാട്ടുതീ പടര്‍ന്നു
പുകച്ചുരുളുകള്‍ക്കിടയിലൊരു നേര്‍ത്ത
രോദനവും ആരുമറിയാതെ അലിഞ്ഞിറങ്ങി
ആര്‍ക്കും വേണ്ടാത്ത ഏതോ ജന്മങ്ങള്‍.


കുസൃതിയില്ലാതെ വേനലും വിരഹിണിയാം
മഴക്കാലവും ചാരം മൂടിയ വസന്തവും
വിതുമ്പലടക്കിയ സ്ത്രീജന്മ മായ്
കരയാതെ കരയാന്‍ ശീലിച്ചവള്‍

പാനപാത്രത്തില്‍ ഉച്ചിഷ്ടം കണ്ടെത്തിയില്ലെങ്കിലും
തിരകളോട് ശൃംഗരിക്കും ഭാവമായ്
തറയില്‍ വീണുടഞ്ഞു പൊടുന്നനെ
ചില്ലു കൊട്ടാരം കണക്കാ സ്വപ്ന സൌധം

ആരുമറിയാതെ തേങ്ങലൊതുക്കി
ഒരു കുഞ്ഞുഹൃദയം ആര്‍ക്കോ വേണ്ടി മിടിച്ചു
അവസാനത്തെ മണിമുഴങ്ങുന്നതും കാതോര്‍ത്ത്
ഭിത്തികള്‍ തകരും വരേക്ക്

പ്രാണ വായുവിനെ പ്രണയിച്ച്
പ്രാണ സഖിക്കായ് പകുത്ത് നല്കി
ഇന്നലകളില്‍ വീണുടഞ്ഞ സ്വപ്നസൌധം
ഉടച്ചു വാര്‍ത്തൊരു മണ്‍കുടില്‍ കെട്ടാന്‍